നെടുങ്കണ്ടം: കെട്ടിട നിർമാണത്തിൻ്റെ മറവിൽ അനധികൃത പാറ ഖനനം നടത്തിയ വ്യക്തിയുടെ എസ്‌കവേറ്ററും ജാക്ക് ഹാമറും മറ്റും റവന്യു വകുപ്പ് പിടിച്ചെടുത്തു. വാഹന ങ്ങൾ കമ്പംമെട്ട് പൊലീസിന് കൈമാറി. കരുണാപുരം കട്ടേക്കാനം ഭാഗത്ത് റവന്യൂ അ ധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃത പാറ ഖനനം കണ്ടെത്തിയത്.
കരുണാപുരത്ത് സ്വകാര്യവ്യക്തികൾ കെട്ടിട നിർമാണത്തിൻ്റെ മറവിലും മറ്റും വ ൻതോതിൽ പാറഖനനം നടത്തി വരുന്നതായി ലഭിച്ച പരാതിയിലാണ് റവന്യൂ വകുപ്പ് സ്ഥലം സന്ദർശിച്ചത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാ ണ് ഖനനം നടക്കുന്നതായി വില്ലേജ് അധികൃതർ കണ്ടെത്തിയത്. അനുമതി ഇല്ലാതെ യാണ് ഖനനം എന്ന് കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ നിയമാനുസൃത അനുമതി കൂടാതെ വൻതോ തിൽ കരിങ്കല്ല് ഖനനം നടത്തിയതായാണ് റവന്യു അധികൃതരുടെ കണ്ടെത്തൽ. മൈന ർ മിനറൽ കൺസഷൻ ചട്ടപ്രകാരവും വ്യവസായ വകുപ്പിൻ്റെ ഉത്തരവ് പ്രകാരവും ഖ നന പ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ചതായി റവന്യു അധികൃതർ അറിയിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മുഖേന തുടർനടപടികൾ സ്വീകരിക്കാനാണ് റവ ന്യൂ സംഘത്തിന്റെ നീക്കം.
ഇതിനായി ഉടുമ്പൻചോല തഹസിൽദാർക്ക് കരുണാപുരം വില്ലേജ് ഓഫിസർ റിപ്പോ ർട്ട് സമർപ്പിച്ചു. മേഖലയിൽ അനധികൃത ഖനനം വ്യാപകമാണെന്ന് പരാതികൾ ഉള്ള തിനാൽ പരിശോധന ശക്തമാക്കുമെന്നും റവന്യൂ അധികൃതർ പറഞ്ഞു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1