ജോയിന്റ് റോഡ് ഇൻസ്പെക്ഷൻ നടത്തി



ഇടുക്കി : ഇടുക്കി ജില്ലയിൽ അടുത്ത കാലത്തായി ഉണ്ടാകുന്ന മോട്ടോര്‍ വാഹന അപകട മരണങ്ങളുടെ വിശദമായ വിവരങ്ങൾ പരിശോധിക്കുവാനായി ജോയിൻറ് റോഡ് ഇൻസ്പെക്ഷൻ നടത്തപ്പെട്ടു.

ബഹുമാനപ്പെട്ട കേരള സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടർ ജനറൽ ശ്രീ. കാളിരാജ് മഹേഷ് കുമാർ എസ്.ഐ.പി.എസ് അവർകളുടെ നിർദ്ദേശപ്രകാരം ശ്രീ ബിജു കെ.ആർ (ഇടുക്കി ജില്ലാ ട്രാഫിക് നോഡൽ ഓഫീസര്‍ & ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി.സി.ആർ.ബി) -ന്റെ നേതൃത്വത്തില്‍ ശ്രീ. ബ്രൂസൺ ഹരോൾഡ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി റോഡ്സ് മെയിന്റനൻസ്, ഇടുക്കി), ശ്രീ. ഷബീര്‍ അലി എം.എസ് (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, ഇടുക്കി), മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം ഇടുക്കി ജില്ലയിൽ അടുത്ത കാലത്തായി ഉണ്ടാകുന്ന മോട്ടോര്‍ വാഹന അപകട മരണങ്ങളുടെ വിശദമായ വിവരങ്ങൾ പരിശോധിക്കുവാനായി ജോയിൻറ് റോഡ് ഇൻസ്പെക്ഷൻ നടത്തപ്പെട്ടു.

കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണം തെറ്റി മറിഞ്ഞ പെരുവന്താനം, പുല്ലുപാറ, ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം തെറ്റി മറിഞ്ഞ മൂന്നാര്‍ എക്കോപോയിന്റ്, വെള്ളത്തൂവലിനു സമീപമുള്ള പന്നിയാര്‍കുട്ടി എന്നിവിടങ്ങളിനായിരുന്നു പരിശോധന.

ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമായി ഇടുക്കി ജില്ലയിൽ 200 ആക്സിഡന്റുകൾ നടന്നതിൽ 175 പേർക്ക് പരിക്കുകൾ പറ്റുകയും, 31 പേർ മരണപ്പെടുകയും ചെയ്തു. ഈ അപകടങ്ങളില്‍ രണ്ട് ബസ്സുകൾ ഉള്‍പ്പെട്ടതാണ് കൂടുതൽ ആളുകൾക്ക് മരണവും പരിക്കുമുണ്ടാകാന്‍ കാരണമായത്.

കുട്ടിക്കാനം പുല്ലുപാറയിൽ ഉണ്ടായ അപകടത്തിൽ 4 പേർ മരിക്കുകയും 30 പേർക്ക് പരിക്കു പറ്റുകയും, മൂന്നാർ എക്കോ പോയിന്റിൽ ഉണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും 38 പേർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.

ഈ അപകടങ്ങള്‍ക്കെല്ലാം കാരണമായത് ഡ്രൈവർ വാഹനം ഓടിച്ചതിലുള്ള അപാകതയായാണ് ജോയിൻറ് റോഡ് ഇൻസ്പെക്ഷൻ ടീം കണ്ടെത്തിയത്.

#news #NewsUpdates #idukkinews #RoadAccident #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *