ഉണ്ടായിരുന്ന നടപ്പുവഴിയും പോയി; റോഡിന്റെ പണി തീർന്നതുമില്ല

മുലമറ്റം: ഇലപ്പള്ളി – ചെളിക്കൽ- കുമ്പങ്ങാനം റോഡുപണി നിലച്ചു. കോൺക്രീറ്റ് ചെയ്യാൻ വേണ്ടി വാനം എടുത്ത് കമ്പിയും ഇട്ട് നാട്ടുകാരുടെ നടപ്പ് വഴിയും ഉണ്ടായിരുന്ന റോഡും അടച്ച് പണി ആരംഭിച്ചെങ്കിലും പിന്നീട് വേണ്ട പോലെ മുന്നോട്ട് പോയില്ല.ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ പണി മന്ദഗതിയിലായി. മഴ പെയ്തതോടെ മണ്ണും കല്ലും ഇടിഞ്ഞ് കോൺക്രീറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ഇതോടെ നാട്ടുകാർക്ക് നടന്ന് പോകാനും പറ്റാത്ത അവസ്ഥയായി. റിബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 7 കോടി രൂപയാണ് റോഡുപണിക്കായി അനുവദിച്ചത്. ഈ തുക അപര്യാപ്‌തമെന്നുപറഞ്ഞ് മന: പൂർവ്വം മാസങ്ങളോളം പണി മുടങ്ങിക്കിടന്നു. പിന്നീട് കൂടുതൽ തുക അനുവദിച്ചുവെങ്കിലും പണികൾ മന്ദഗതിയിലായി. അതിനാൽ പ്രദേശത്ത് മണ്ണിടിയാനും കാരണമായി.ഉണ്ടായിരുന്ന റോഡിൽ ടാറിങും കോൺക്രീറ്റും ചെയ്യാൻ മെറ്റൽ വിരിച്ചെങ്കിലും മഴവെള്ളം ഒഴുകി. നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയായി. ആവശ്യത്തിന് തൊഴിലാളികളെ നിയോഗിച്ച് പണി വേഗം നടത്തുന്നതിന് പകരം മനപൂർവ്വം പണികൾ നീട്ടിക്കൊണ്ടുപോവുകയാണെന്ന് നാട്ടുകാർ പറയുന്നു.കോൺട്രാക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സ്ഥലത്ത് വരികയോ പണികൾ നോക്കുകയോ ചെയ്യാറില്ല. സ്ക്‌കൂൾ കട്ടികൾക്ക് നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. മഴ കനക്കുകയും വെള്ളം ഒഴുകി റോഡ് തകരുകയും ചെയ്‌തതോടെ ഇനിയും അടങ്കൽ തുക വർദ്ധിപ്പിക്കേണ്ടി വരും. അതിനുള്ള നീക്കത്തിലാണ് കോൺട്രാക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമെന്ന് നാട്ടുകാർ പറയുന്നു. റോഡ് ടാറിങും കോൺക്രീറ്റും ചെയ്യാതിരുന്നതിനാൽ വെള്ളം ഒഴുകി റോഡ് തകർ ന്നു. റോഡിന്റെ സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും മണ്ണിട്ട് നികത്താത്തതിനാൽ വാഹനങ്ങൾ ഓടില്ല. കോൺട്രാക്ടർ പണി നിർത്തി ഭാഗികമായി പണവും കൈപ്പറ്റി പോയതായാണ്. ഇനിയും കോടികൾ മുടക്കിയാലേ റോഡ് പണി തീരുകയുള്ളു. സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും എത്രയും വേഗം റോഡ് പണി തീർത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *