ജില്ലയിൽ പരക്കെ മഴ: കല്ലാർ ഡാം തുറന്ന

തൊടുപുഴ: ജില്ലയിൽ പരക്കെ മഴ തുടരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആരംഭിച്ച മഴ ഇന്നലെ പകലും ജില്ലയിൽ വിവിധ മേഖലകളിൽ തുടർന്നു. വൈകുന്നേരത്തോടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് ഇന്നലെയും ജില്ലയിൽ ജാഗ്രതാ നിർദേശമുണ്ടായിരുന്നു. അതിതീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് വ്യാഴാഴ്ച്‌ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 36.28 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ശരാശരി പെയ്തത്. പീരുമേട്ടിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 52 മില്ലീമീറ്റർ. ഉടുന്പൻചോല – 54, ദേവികുളം -26.6, ഇടുക്കി 36.6, തൊടുപുഴ 20.2 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്‌ത മഴയുടെ കണക്ക്. കനത്തെ മഴയെത്തുടർന്ന് കല്ലാർ അണക്കെട്ട് തുറന്നു. രണ്ട് ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേയ്ക്കൊഴുക്കി. ചിന്നാർ, കല്ലാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നൽകി. മഴയെത്തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. 2377.42 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം 2364.40 അടിയായിരുന്നു ഇതേസമയം ജലനിരപ്പ്. 120.56 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജില്ലയിൽ ചിലയിടങ്ങളിൽ പാറ വീണും മരം വീണും നാശനഷ്ടമുണ്ടായിട്ടുണ്ട്. മറയൂരിൽ പാന്‌പാർ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറി. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ബോഡിമെട്ടിനു സമീപം റോഡിൽ പാറ വീണ് ഗതാഗതം തടസപ്പെട്ടു. മഴ ശക്തിപ്പെടാതിരുന്നതിനാൽ കാര്യമായ നാശനഷ്‌ടം രേഖപ്പെടുത്തിയില്ല.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#rain #kallardam #shutterup #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *