കൊല്ലം: ചവറ കെഎംഎംഎല്ലിലെ രാസമാലിന്യങ്ങൾ ഉത്പന്നങ്ങളാക്കാൻ പദ്ധതി തയ്യാറാക്കി. രണ്ട് കോൺക്രീറ്റ് ടാങ്കുകളിലായി സംഭരിച്ചിരിക്കുന്ന രാസ മാലിന്യം ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്ന ശുപാർശയ്ക്ക് സർക്കാർ അംഗീകാരമായി. ഇതനുസരിച്ച് രാസമാലിന്യ സംസ്കരണത്തിന് പ്ലാൻറ് സ്ഥാപിക്കുവാൻ ഭരണാനുമതിയും ലഭിച്ചു.ടെട്രാ ബിക് എന്ന ജർമൻ കമ്പനിയാണ് പ്ലാൻറ് നിർമ്മിക്കാൻ എത്തിയത്. ഇതിനായുള്ള സാങ്കേതികവിദ്യ സ്വയമാക്കി എന്നതാണ് ടെട്രോബിക്കിന് അനുകൂലമായ ഘടകം. പ്രോസസിംഗ് പ്ലാന്റും, ട്രീറ്റ്മെൻറ് പ്ലാൻ്റ്, സ്ലഡ്ജ് ഇ ടി.പി പ്രോസസിംഗ് പ്ലാൻറ് എന്നിവയാണ് ആണ് നിർമ്മിക്കുന്നത്. ഏറെക്കാലമായി കമ്പനിയിൽ കെട്ടിക്കിടക്കുന്ന രാസമാലിന്യം ഇതോടെ ഉത്പന്നമായി മാറും. ഉപയോഗിച്ച ഹൈഡ്രോക്ലോറിക് ആസിഡിലെ മാലിന്യങ്ങൾ നീക്കി പുനർ ഉപയോഗത്തിനുള്ള ആസിഡ് റിക്കവറി പ്ലാന്റിൽ രാസമാലിന്യമാണ് അയൺ ഓക്സൈഡ് സ്ലറി. ഇതിനായി കെ എം എം എൽൻ്റെ അഞ്ച് ഏക്കർ ഭൂമി പാട്ടത്തിന് നൽകും. കോൺക്രീറ്റ് ടാങ്കിൽ കെട്ടിക്കിടക്കുന്ന അയൺ ഓക്സൈഡ് ശുദ്ധീകരിച്ച് പൗഡർ രൂപത്തിലാക്കിയാണ് ഉൽപ്പങ്ങൾ ആക്കുന്നത്. പെയിൻറ്, റെഡോക്സൈഡ് എന്നിവയുടെ ഉത്പാദനത്തായി ഉപയോഗിക്കാം.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#kmml #chavara #chemicalwaste #products #today #news #updates #nattuvarthakal