മുട്ടം : പഞ്ചായത്തിലെ ഏറ്റവും തകർന്നുകിടക്കുന്ന വള്ളിപ്പാറ- പൊതിചോറ്റുപാറ റോഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. കാൽനടയാത്ര പോലും ഇവിടെ അസാധ്യമാണ്. റോഡ് നന്നാക്കാൻ ജില്ലാ പഞ്ചായത്തിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവഴി മീനച്ചിൽ ശുദ്ധജലപദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലം റോഡിൻ്റെ നവീകരണം വൈകുകയാണ്.ജലഅതോറിറ്റി കരാറുകാർക്ക് പണം നൽകാത്തതിനാൽ ഇവിടെ പൈപ്പ് സ്‌ഥാപിക്കുന്ന ജോലി വൈകുകയാണ്. ഇതു കഴിഞ്ഞ് റോഡ് ടാർ ചെയ്യാമെന്നാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ടാർ ഇളകി മെറ്റലുകൾ ചിതറിക്കിടക്കുന്നു.ഓടയില്ലാത്തതിനാൽ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ വശങ്ങളിൽ മണ്ണും ചളിയും അടിഞ്ഞുകിടക്കുന്നു. ഇതുമൂലം ഇരു ചക്രവാഹനങ്ങളിൽ പോലും തെന്നിത്തെറിച്ച് വേണം സഞ്ചരിക്കാൻ.പൊട്ടിത്തകർന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടങ്ങളിൽപെടുന്നതും നിത്യസംഭവമാണ്. കുണ്ടിലും കുഴിയിലും വീണ് നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനം സമീപത്തെ മതിലുകളിൽ ഇടിച്ചാണ് നിൽക്കാറുള്ളത്. റോഡ് ടാർ ചെയ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുള്ളതായും നാട്ടുകാർ പറയുന്നു. വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായി ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#Vallipara-Potichhotupararoad #muttom #news #updates #onlinemedia #nattuvarthakal