മലപ്പുറം : മലപ്പുറത്ത് നിപ്പ ബാധയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണ ജോർജ്, മലപ്പുറം ജില്ലാ കളക്‌ടർ, മലപ്പുറം ഡിഎംഒ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 15കാരനാണ് നിപ്പ വൈറസ് സംശയിക്കുന്നത്.
കുട്ടിയുടെ ആരോഗ്യനില
ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം
ചെമ്പ്രശ്ശേരി സ്വദേശിയാണ് കുട്ടി. കുട്ടിയുമായി സമ്പർക്കത്തിലുള്ള മൂന്ന് പേർ നിരീക്ഷണത്തിലാണ്. നിപ്പ പ്രോട്ടോക്കോൾ പാലിക്കാനും ആരോഗ്യവകുപ്പിൻ്റെ നിർദേശമുണ്ട്.
സ്ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്.
സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിൻ്റെ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകണം. പനി, തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.