മുവാറ്റുപുഴ: പുതുതായി നിലവിൽ വന്ന ഭാരതിയ നാഗരിക സുരക്ഷ സംഹിത പ്രകാരമുള്ള എറണാകുളം റൂറൽ ജില്ലയിലെ ആദ്യ എഫ്.ഐ .ആർ.കള്ളോർകാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ആയവന പോർക്കാവ് ഭഗത്ത് യുവാവിന്റെ അസ്വഭാവിക മരണം സംബന്ധിച്ച എഫ്.ഐ.ആർ. ഇന്നലെ പുലർച്ചെ 2.49 ന് ആണ് രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി.) പ്രകാരമാണ് ജൂൺ 30 വരെ രാജ്യത്ത് ഉടനീളം കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. കേന്ദ്ര സർക്കാർ ഈ നിയമം പരിഷ്ക്കരിച്ച് ഭാരതിയ നാഗരിക സുരക്ഷ സംഹിത (ബി.എൻ.എസ്.) പാസാക്കിയിരുന്നു. ഇന്നലെ അർധ രാത്രി മുതലാണ് രാജ്യത്ത് നിയമം നടപ്പിലായത്. അസ്വഭാവിക മരണം സംബന്ധിച്ച വിവരം പുലർച്ചെ 1.10 നാണ് കല്ലൂർക്കാട് സ്‌റ്റേഷനിൽ ലഭിക്കുന്നത്. ഉടൻ സബ് ഇൻസ്പെക്‌ടർ സി.ബി അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ എഫ്.ഐ.ആർ തയാറാക്കാൻ ആരംഭിച്ചു. 2.49 നാണ് പൂർത്തിയാക്കി കമ്പ്യൂട്ടർ പ്രിന്റ് എടുക്കാനായത്. ഇതിൽ എസ്.ഐ. ഒപ്പ് വച്ചതോടെ കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ ചരിത്രത്തിന്റെ ഭാഗമായി. ഭാരതിയ നാഗരിക സുരക്ഷ സംഹിത 194 പ്രകാരമാണ് ആദ്യ എഫ്.ഐ.ആർ. രജിസ്‌റ്റർ ചെയ്തത്. പുതിയ നിയമം ആദ്യം നടപ്പാക്കുക എന്ന ലക്ഷ്യത്തോടയല്ല സംഭവം അറിഞ്ഞ ഉടൻ എഫ്. ഐ. ആർ രജിസ്‌റ്റർ ചെയ്‌തതെന്നും സമയ ബന്ധിതമായി നടപടി ക്രമങ്ങൾ പൂർത്തികരിക്കുക എന്നത് ഡ്യൂട്ടിയുടെ ഭാഗമാണെന്നും കല്ലൂർക്കാട് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
30ന് രാത്രി 10.50 ഓടെയാണ് ആയവന പോർക്കാവ് ഭാഗത്ത് നിഖിൽ ദേവ് (36) എന്ന യുവാവിനെ വീട്ടിലെ കമ്പിയിൽ തുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ബന്ധുക്കൾ ചേർന്ന് മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. തുടർന്ന് ഡോക്‌ടർ നടത്തിയ പരിശോധനയിൽ മരണം സ്‌ഥിരീകരിച്ചു. ഇതിന് ശേഷമാണ് ബന്ധുക്കൾ കല്ലൂർക്കാട് പോലീസിനെ വിവരം അറിയിച്ചത്. അർധ രാത്രി കഴിഞ്ഞതിനാൽ ഈ സമയം രാജ്യത്ത് ഭാരതീയ നാഗരിക സുരക്ഷ സംഹിത നിലവിൽ വന്ന് കഴിഞ്ഞിരുന്നു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1