വാഗമണ്ണിൽ നിന്നും കുരുന്നു ജീവനുമായി മെഡിക്കൽ കോളജിലേക്ക്.

വാഗമണ്ണിൽ റോഡരികിലെ വെള്ളക്കെട്ടിൽ രണ്ടര വയസ്സുള്ള കുട്ടി ഫിക്സ് ഉണ്ടായി വീഴുകയായിരുന്നു. ടൂറിസ്റ്റുകൾ അതുവഴി കടന്നു പോയെങ്കിലും ആരും ശ്രദ്ധിച്ചില്ല.

റോഡരികിൽ ക്ലൗഡ് കബാന എന്ന റിസോർട്ടിലെ ജീവനക്കാർ അവരുടെ ഫ്ലക്സ് സ്ഥാപിക്കാനായി എത്തിയപ്പോൾ കുട്ടിയെ കണ്ടു. അവരുടെ വാഹനത്തിൽ അതിവേഗം വാഗമണ്ണിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായി ആംബുലൻസ് ഉണ്ടായിരുന്നില്ല.

ടാക്സി ഡ്രൈവറായ സനലിന്റെ ജീപ്പിൽ ഓക്സിജൻ സിലിണ്ടർ കെട്ടിവെച്ച് കുട്ടിയുമായി മെഡിക്കൽ കോളേജിലേക്ക് തിരിച്ചു. തീക്കോയി മുതൽ ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനയായ ടീം എമർജൻസി പ്രവർത്തകർ വാഹനവുമായി ട്രാഫിക് ക്ലിയർ ചെയ്തു മുൻപിൽ യാത്ര ചെയ്തു.

ഈരാറ്റുപേട്ട,പാല, കിടങ്ങൂർ, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് വാഹനങ്ങളും പൈലറ്റ് ആയി ട്രാഫിക് ഒഴിവാക്കി കുതിച്ചു പാഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് അനക്കം ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കൂടുതൽ ചികിത്സകൾ തുടരുകയാണ്.

എല്ലാവരും ആ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുക..

Leave a Reply

Your email address will not be published. Required fields are marked *