പൂപ്പാറ : അപ്രതീക്ഷിതമായാണ് എസ്റ്റേറ്റ് പൂപ്പാറ താമരപ്പിള്ളി സന്തോഷിൻ്റെ വീട്ടിലേക്ക് ഒന്നര വയസുകാരിയായ കുട്ടി എത്തിയത്. കുട്ടി ആരുടേതെന്ന് ഇവർക്ക് അറിയില്ലായിരുന്നു. അടുത്തുള്ള ആളുകളോടും മറ്റുള്ളവരോടും കാര്യങ്ങൾ പറയുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടും കുട്ടി ആരുടേതെന്ന് ആർക്കും അറിയില്ലായിരുന്നു. കുട്ടി സംസാരിച്ച് പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
അന്വേഷണം കൊണ്ട് പുരോഗതി എത്താത്തതിനാൽ നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും നേതൃത്വത്തിൽ ശാന്തൻപാറ പോലീസിൽ അറിയിച്ചു. പോലീസ് എത്തി വീണ്ടും അന്വേഷണം നടത്തിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല. ഒടുവിൽ പോലീസുകാർ കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടേതാണ് കുട്ടിയെന്നു കണ്ടെത്തി. പൂപ്പാറയ്ക്ക് സമീപമുള്ള ഒരു തോട്ടത്തിലെ ജോലിക്കാരായിരുന്നു ദമ്പതികൾ.
മാതാപിതാക്കൾ ജോലി ചെയ്യുന്ന സമയത്ത് കുട്ടി തോട്ടത്തിൽ കളിച്ചു നടക്കുകയാണ് പതിവ്. മറ്റ് സഹപ്രവർത്തകരുടെ ഒപ്പം കുട്ടി ഉണ്ടെന്ന വിചാരത്തിൽ മാതാപിതാക്കൾ തോട്ടത്തിലെ പണികൾ ചെയ്തുകൊണ്ടിരുന്നു. അതിനാൽ കുട്ടി തോട്ടത്തിൽനിന്ന് പോയത് ഇവർ അറിഞ്ഞില്ല. സോഷ്യൽ മീഡിയകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ വച്ച് സന്ദേശങ്ങൾ കൈമാറിയാണ് മാതാപിതാക്കളെ കണ്ടെത്തിയത്. സ്റ്റേഷനിൽ എത്തിയ മാതാപിതാക്കൾ കുട്ടിയുമായി മടങ്ങി.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#ഒന്നരവയസുകാരിവീടുമാറിഎത്തി #മാതാപിതാക്കളെകണ്ടെത്തി #പൂപ്പാറ #idukki