വാഴക്കുളം : കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ മൂവാറ്റുപുഴ – തേനി ഹൈവേയുടെ അരികിൽ ബയോമെഡിക്കൽ മാലിന്യം ഉൾപ്പെടെ വലിച്ചെറിഞ്ഞ സംഭവത്തിൽ സ്ഥാപന ഉടമയിൽനിന്നും പഞ്ചായത്ത് 50,000 രൂപ പിഴയീടാക്കി. തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്റ്റൈൽ ട്രീ എന്ന ദന്താശുപത്രിയിലെ മാലിന്യം പതിനഞ്ചോളം ചാക്കുകളിലാക്കി പാതയോരത്ത് ഇടുകയായിരുന്നു. മാലിന്യത്തിനിടയിൽ നിന്നും ലഭിച്ച വിലാസം പിന്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ശക്തമായ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
റോഡിന്റെ മൂന്ന് ഭാഗങ്ങളിലായി നിക്ഷേപിച്ച മാലിന്യം ഉടമയുടെ ചെലവിൽത്തന്നെ തരംതിരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ബിനു ഇ.പി.യുടെ സാന്നിധ്യത്തിൽ വാഹനത്തിൽക്കയറ്റി അംഗീകൃത മാലിന്യനിർമ്മാർജന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് ചെറുതും വലുതുമായി മാലിന്യം നിക്ഷേപിച്ചാൽ ശക്തമായ നിയമനടപടി സ്വീകരി ക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മാത്യു കെ.ടി പറഞ്ഞു. ഇത്തരം പ്രവണതകൾക്കെതിരേ ശക്തമായ നിലപാട് പഞ്ചായത്ത് സ്വീകരിക്കുമെന്ന് കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി പറഞ്ഞു. മാലിന്യവിമുക്ത ഗ്രാമപ്പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാൻ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
# vazhakkulam #biomedicalwaste #styletree