ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ബിയറും വൈനും വിളമ്പാം, കള്ള് ചെത്തി വിൽക്കാം; വ്യവസ്ഥകളായി

വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റസ്റ്ററന്റുകളിൽ ബിയറും വൈനും വിളമ്പാൻ വ്യവസ്ഥകളായി. അപേക്ഷകൾ ഉടൻ ഓൺലൈനിൽ ക്ഷണിക്കും.മൂന്നുമാസത്തേക്ക് ഒരുലക്ഷം രൂപയാണ് ഫീസ്. ഒരോസ്ഥലത്തെയും ടൂറിസം സീസൺ അനുസരിച്ച് ലൈസൻസെടുക്കാൻ കഴിയുന്നവിധത്തിലാണ് ക്രമീകരണം.2023-24-ലെ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെങ്കിലും വ്യവസ്ഥകൾക്ക് അന്തിമരൂപമാകാൻ പത്തുമാസത്തിലധികം വേണ്ടിവന്നു. ഒരുവർഷത്തേക്ക് മുഴുവൻ ലൈസൻസ് എടുക്കുക ലാഭകരമല്ലാത്തതിനാൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പല റസ്റ്ററന്റുകളിലും അനധികൃത മദ്യവിൽപ്പനയുണ്ടായിരുന്നു. ഇത് തടയാൻ എക്സൈസും പോലീസും നടത്തുന്ന പരിശോധനകൾ വിനോദസഞ്ചാരികൾക്കും അസൗകര്യമുണ്ടാക്കിയിരുന്നു.

*കള്ളുചെത്തി വിൽക്കാം*

വിനോദസഞ്ചാരമേഖലയിലെ ത്രീസ്റ്റാർ ഹോട്ടലുകൾക്കും, റിസോർട്ടുകൾക്കും കള്ള് ചെത്തിയെടുത്ത് അതിഥികൾക്ക് വിളമ്പാനും ചട്ടമായി. പുറംവിൽപ്പനയ്ക്ക് അനുമതിയില്ല. ഹോട്ടൽവളപ്പിലെ തെങ്ങുകളിൽനിന്നും കള്ളെടുക്കണം. ഇവ എക്സൈസിൽ രജിസ്റ്റർചെയ്ത് കരം അടയ്ക്കണം. ഒരോ തെങ്ങിൽനിന്നുള്ള ഉത്പാദനവും എക്സൈസ് കണക്കാക്കും. കേരള ടോഡി എന്നപേരിൽ ഇത് പ്രചരിപ്പിക്കാനും അനുമതിയുണ്ട്.

*വൈനുമാവാം*പഴവർഗങ്ങളിൽനിന്നും വീര്യംകുറഞ്ഞ വൈൻ നിർമിക്കുന്നതിനും വ്യവസ്ഥകളായി. ഇവ ബിവറേജസ് കോർപ്പറേഷനിലൂടെതന്നെ വിൽക്കണമെന്ന നിബന്ധനയില്ല. നിർമാണത്തിനും വിതരണത്തിനും എക്സൈസിൽനിന്നും ലൈസൻസ് എടുക്കണം.

#Keralanews #tourism

Leave a Reply

Your email address will not be published. Required fields are marked *