ഇടുക്കി : തമിഴ്‌നാട് കമ്പത്ത് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം കമ്പംമെട്ട് റോഡിൽ നിർത്തിയിട്ട കാറിനുള്ളിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാകത്താനം പൊലീസ് മിസ്സിംഗ് കേസ് രജിസ്ട്രർ ചെയ്തിരുന്നു. തമിഴ്നാട് പൊലീസ് തുടരന്വേഷണം ആരംഭിച്ചു.
#kambamnews #keralanews #idukkinews
