തൊടുപുഴ : അരീക്കുഴ എംവിഐപി കനാലിന്റെ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വഴിത്തല ജോസ് ഡെക്കറേഷൻസ് ഉടമ കുഴികണ്ടത്തിൽ പരേതനായ ബിജുവിന്റെ മകൻ ക്രിസ്ബിൻ (22) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാത്രി ഏഴിന് ശേഷം അരിക്കുഴ പാറക്കടവ് എംവിഐപി കനാലിൻ്റെ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. നല്ല ഒഴുക്കും ഒരാൾക്ക് മീതെ വെള്ളവുമുണ്ടായിരുന്നു. ഒഴുക്കിൽ നിലകിട്ടാതെ പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കടവിൽനിന്ന് 150 മീറ്ററോളം താഴെനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് തൊടുപുഴ അഗ്‌നിരക്ഷാ സേന അധികൃതർ പറഞ്ഞു.
മൃതദേഹം തൊടുപുഴ വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയിൽ. അച്ഛൻ ബിജു മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. എൻജിനിയിറിംഗ് വിദ്യാർത്ഥിയാണ്. അമ്മ: ബിൻസി.