അങ്കമാലി : ദേശീയപാത കരിയാട് കവലക്ക് സമീപം കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടപ്പോള്‍ നാല് കിലോമീറ്ററോളം ദൂരം ബസ്സോടിച്ച് ഒരപരിചിതൻ ആശുപത്രിയിലെത്തിച്ചു.
അങ്കമാലി കുറുകുറ്റി പള്ളിഅങ്ങാടി തെക്കേക്കുന്നേല്‍ വീട്ടില്‍ ഷൈൻ ജോർജാണ് (40) അവസരോചിതമായി കരുണയുടെ മാലാഖയായി എത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലില്‍ കണ്ടെയ്നർ ഡ്രൈവറായ ഷൈൻ ഇരിങ്ങാലക്കുടയില്‍ നിന്ന് എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയിക്ക് (39) ദേഹാസ്വാസ്ഥ്വം അനുഭവപ്പെട്ടത്.
കളമശ്ശേരിയിലെ സർവ്വീസ് സെന്ററിലേക്ക് ഷൈൻ ജോലിക്ക് പോകുമ്പോള്‍ ചൊവ്വാഴ്ച്ച വൈകിട്ട് 5.30-ഓടെ കരിയാട് വളവില്‍ വച്ചായിരുന്നു സംഭവം. വളരെ കഷ്ടപ്പെട്ട് ബസ് റോഡരികില്‍ നിർത്തി ബിജോയി കുഴഞ്ഞുവീഴുകയായിരുന്നു. ഷൈൻ ഈ സമയം പിൻസീറ്റില്‍ ഇരിക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് അടുത്ത് ചെന്നപ്പോള്‍ ഡ്രൈവറുടെ കൈയ്യും കാലും തളർന്ന അവസ്ഥയിലാരുന്നു. ഡ്രൈവറെ താഴെയിറക്കാനോ, മറ്റൊരു വാഹനത്തില്‍ കയറ്റാനോ സാധിക്കാത്ത അവസ്ഥയുമായിരുന്നു. അവശനായ ബിജോയി സീറ്റില്‍ മലർന്ന് കിടക്കുകയായിരുന്നു. അതോടെയാണ് ബസ്സോടിക്കാൻ ഷൈൻ സന്നദ്ധനായത്.
ഷൈൻ തന്റെ ഹെവി ഡ്രൈവിങ് ലൈസൻസ് കണ്ടക്ടറെ കാണിച്ച് ബസ്സോടിക്കാൻ മുതിരുകയും, ദേശം സി.എ ആശുപത്രിയില്‍ അപകടരഹിതമായി എത്തിക്കുകയും ചെയ്തത്. ഡ്രൈവർ അപകടനില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷം നന്ദി വാക്ക് പോലും കേള്‍ക്കാൻ നില്‍ക്കാതെ മടങ്ങുകയായിരുന്നു. പേരോ, ജോലിയോ, മേല്‍വിലാസമോ, മറ്റോ വെളിപ്പെടുത്തിയിരുന്നില്ല.
ബുധനാഴ്ച്ച വാർത്ത പുറത്ത് വന്നതോടെയാണ് ഷൈൻ ജോർജാണ് ആ സാഹസിക സേവനത്തിൻ്റെ ഉടമയെന്ന് തിരിച്ചറിഞ്ഞത്.
14 വർഷമായി ജേഷ്ഠസഹോദരന്റെ കണ്ടെയ്നർ ഓടിക്കുകയാണ്. നിയമപരമായും, മറ്റ് വിധത്തിലുമുള്ള പ്രശ്നങ്ങളെ ഭയന്നാണ് താൻ സംഭവം കഴിഞ്ഞയുടൻ മറ്റൊരു ബസ്സില്‍ കയറി യാത്ര തുടർന്നതെന്ന് പറഞ്ഞു. ലൈസൻസ് കാണിച്ചിട്ടും കണ്ടക്ടർക്ക് ആദ്യം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഡ്രൈവറുടെ നില കൂടുതല്‍ വഷളായപ്പോഴാണ് കണ്ടക്ടർ സമ്മതിച്ചതെന്നും ഷൈൻ പറഞ്ഞു. പ്രശ്നം മൂലമുണ്ടാകുന്ന നിയമക്കുരുക്കുകള്‍ ബോധ്യമുള്ളതിനാല്‍ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി സ്റ്റേഷൻ മാസ്റ്ററോട് സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞ ശേഷമാണ് ജോലി സ്ഥലത്തേക്ക് പോയതെന്നും ആരോടും വിവരം പങ്കുവക്കേണ്ടതില്ലെന്നും തീരുമാനിച്ചതായി ഷൈൻ പറഞ്ഞു.
‘കെ.എസ്.ആർ.ടി.സി ബസ് അനുമതിയില്ലാതെ ഓടിച്ചതിന്റെ പേരില്‍ നടപടിയുണ്ടാകുമോയെന്ന ആശങ്കയായിരുന്നു. ഒരാളുടെ ജീവൻ രക്ഷിക്കാനായതിനാല്‍ എന്തുവന്നാലും നേരിടാമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോയത്.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/EoGbuk4dz3YLECWuqFMNaU
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#kothamangalam#kothamangalamnews#munnar#munnarnews#Muvattupuzha#muvattupuzhanews#thodupuzha#thodupuzhanews#koothattukulam#Koothattukulamnews#ernakulam#ernakulamnews#aluva#aluvanews#angamaly#angamalynews#kalady#kaladynews#kerala#KSRTC