പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വണ്ടിപ്പെരിയാർ സ്വദേശികൾ അറസ്റ്റിൽ


ഇടുക്കി : ലോഡ്‌ജ് മുറിയിൽ എത്തിച്ച് പീഡിപ്പിച്ചശേഷം യുവതിയുടെ നഗ്നചിത്രംപകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശികളായ പ്രജിത്ത്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം. കുമളിയിൽ പഠിക്കുന്ന അരണക്കൽ സ്വദേശിയായ യുവതിയെ അയൽവാസിയായ പ്രജിത്ത് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തന്റെ ബൈക്കിൽ കയറ്റി വീട്ടിലേക്ക് വരുന്നതിനുപകരം റോസാപ്പൂകണ്ടത്തിലെ ലോഡ്‌ജിൽ എത്തിക്കുകയായിരുന്നു. ഈ സമയം കാർത്തിക്ക് റൂമിലുണ്ടായിരുന്നു. തുടർന്ന് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത പെൺകുട്ടിയെ അടിച്ച് പരിക്കേൽപ്പിച്ചു. ശേഷം പ്രജിത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും കാർത്തിക്ക് വീഡിയോ പകർത്തുകയും തുടർന്ന് പ്രജിത്തും യുവതിയെ ശാരീരികമായി ഉപദ്രവിച്ചു. ശേഷം അരണക്കല്ലിലെ വീട്ടിലെത്തിച്ചു.

പ്രതികൾ എസ്റ്റേറ്റ് തൊഴിലാളികളാണ്. ഇവർ തിരികെ ജോലിയിൽ പ്രവേശിച്ചശേഷം, സംഭവദിവസം എടുത്ത വീഡിയോ പെൺകുട്ടിയുടെ വീട്ടുകാരെയടക്കം കാണിക്കുമെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് യുവതിയും മാതാപിതാക്കളും കുമളി പൊലീസിൽ പരാതി നൽകി.

പ്രജിത്തിനെ മധുരയിൽ നിന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കുമളി എസ്.എച്ച്‌.ഒ സുജിത്ത് പി.എ, എസ്ഐ അനന്തു, എ.എസ്.ഐ സുബേർ, സി.പി.ഒ സലിൽ രവി, സാദ്ദിഖ്, മാരിപ്പൻ, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

#nattuvarthakal #NewsUpdate #news #idukki #vandiperiyar

Leave a Reply

Your email address will not be published. Required fields are marked *