നെടുങ്കണ്ടം : പൂർണ്ണ ഗർഭിണിയായ പാറത്തോട് ഗുണമണി വീട്ടിൽ ഡോ.വിജയലക്ഷ്മി (29)-യെ പ്രസവത്തിനായി ഇന്നലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഓപ്പറേഷൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
രാത്രി ഒൻപത് മണിയോടെ ശാരീരിക അസ്വാസ്ഥ്യം കാണിച്ചതോടെ വിജയലക്ഷ്മിയെ തേനി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. യാത്രാമദ്ധ്യേ വിജയലക്ഷ്മിയുടെനില അതീവ ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയുമായിരുന്നു.
ആന്തരിക രക്തശ്രാവമാണ് ആരോഗ്യസ്ഥിതി മോശമാകാനും മരണത്തിലേയ്ക്ക് നയിച്ചതുമെന്ന നിഗമനമാണ് ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
ഉടുമ്പൻചോല മുൻ പഞ്ചായത്ത് പ്രസിഡന്റ് ശശികലയുടെയും ഭർത്താവ് മുരുകേശൻ്റെയും മകൻ ഡോ. വീരകിഷോറാണ് ഡോ. വിജയലക്ഷ്മിയുടെ ഭർത്താവ്. ഉടുമ്പൻചോല ആശുപത്രിയിൽ ഡോക്ടറായി തുടരുമ്പോൾ പഠനത്തിനായി ലീവെടുക്കുകയും പാറത്തോട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയായിരുന്നു ഡോ. വിജയലക്ഷ്മി.
#NewsUpdate #news #nattuvarthakal
പ്രസവത്തെ തുടർന്ന് കുട്ടിയും പിന്നാലെ ഡോക്ടറായ മാതാവും മരിച്ചു
