തൊടുപുഴ: പാതിവഴിയിൽ പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്തി തുടർ പഠനത്തിന് അവസരമൊരുക്കുന്ന കേരള പൊലീസിൻ്റെ ഹോപ് പദ്ധതിയിൽ ജില്ലയിൽ ഈ വർഷം പത്താം ക്ലാസ്, പ്ലസ്‌ടു പരീക്ഷ എഴുതുന്നത് 38 പേർ. സോഷ്യൽ പോലീസിംഗ് ഡിവി ഷനു കീഴിലാണ് ഹോപ്പ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ മൂന്ന് സ്റ്റഡി സെന്ററുകളി ലായി 38 പേർ പഠിക്കുന്നു.
പ്രസിഡൻസി കോളേജ് തൊടുപുഴ, അമ്മ കോളേജ് അടിമാലി, മറയൂർ ഗവൺമെന്റ് ഹ യർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റഡി സെൻ്റർ എന്നിവയാണ് ജില്ലയിലു ള്ളത്. തൊടുപുഴ, അടിമാലി എന്നിവിടങ്ങളിൽ റഗുലർ ക്ലാസുകളുണ്ട്. മറയൂരിൽ പഠി താക്കൾ വിവിധ ജോലികൾക്കു പോകുന്നതിനാൽ ഇവിടെ ഞായറാഴ്‌ചകളിൽ മാത്രമാ ണു ക്ലാസ്. ഇവർക്കായി മറ്റു ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ട്.
മറയൂരിൽ പത്താം ക്ലാസിൽ രണ്ട് കുട്ടികളും, പ്ലസ്‌ടുവിൽ 21 കുട്ടികളുമാണ് പഠിക്കുന്ന ത്. പ്ലസ്‌ടു ക്ലാസിൽ അടിമാലിയിൽ നാലും തൊടുപുഴയിൽ 11 കുട്ടികളുമാണ് പഠിക്കു ന്നത്. കഴിഞ്ഞ വർഷം പഠനം നടത്തിയ എട്ടു വിദ്യാർഥികൾ ഹോപ് പദ്ധതിയിൽ പരീ ക്ഷ വിജയിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ പഠനം പാതിയിൽ ഉപേക്ഷിച്ചവർക്കും പരീക്ഷയിൽ തോൽവി സംഭവിച്ചവർക്കും തുടർപഠന ത്തിന് അവസരമൊരുക്കുന്ന കേരള പൊലീസിൻ്റെ പദ്ധതിയാണു ഹോപ്.
ജനമൈത്രി പൊലീസിൻ്റെ സഹായത്തോടെ ഇത്തരത്തിലുള്ള വിദ്യാർഥികളെ കണ്ട ത്തി സ്റ്റഡി സെൻ്ററുകളിൽ ചേർത്ത് പരിശീലനം നൽകും. പഠനവുമായി ബന്ധപ്പെട്ട ഫീ സുകളെല്ലാം പദ്ധതിയിൽ നിന്നു നൽകും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കു ട്ടികൾക്ക് തങ്ങളുടെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനമൈത്രി പോലിസ് ഉദ്യോഗ സ്ഥരെയോ, ഹോപ് പദ്ധതി അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസറുടെ 9497912649 എ ന്ന നമ്പറിലോ ബന്ധപ്പെട്ട് തുടർ പഠനം നടത്താം.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#projecthope #keralapolice #today #news #updates #nattuvarthakal
