തൊടുപുഴ : എത്ര കണ്ടാലും മതിവരാത്ത വയനാടിലേയ്ക്ക് KSRTC ബജറ്റ് ടൂറിസം സെൽ തൊടുപുഴ ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി 10.30 ന് പുറപ്പെടുന്നു, 24 തിങ്കൾ പുലർച്ചെ 4 മണിയോടെ തിരികെയെത്തുന്നു .
21 ന് രാത്രി തൊടുപുഴയിൽ നിന്നും ആരംഭിക്കുന്ന യാത്ര പുലർച്ചെ 5 മണിയോട് കൂടി പാൽ കുളത്തെ സുരേഷ് ചേട്ടൻ്റെ ഹോം സ്റ്റേ യില് എത്തുന്നു .നല്ല തണുപ്പ് ആയത് കൊണ്ട് കുളിക്കാൻ മടിക്കേണ്ട ചൂട് വെള്ളവും ഒരുക്കിയിരിക്കും .കുളി കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിഞ്ഞാൽ വയ്‌നാടിൻ്റെ സ്വാദ് നാവിൽ നിറഞ്ഞു നിൽക്കുന്ന അവസ്ഥ .ഉച്ചക്ക് ഊണും സുരേഷ് ചേട്ടൻ്റെ വക എന്ന് അറിയുമ്പോൾ സന്തോഷം ഇരട്ടിക്കും .ഭക്ഷണത്തിന് ശേഷം പഴശ്ശി രാജ കൊല്ലപ്പെട്ട മാവിലംതൊട്ടിൽ സ്ഥാപിച്ചിരിക്കുന്ന സ്മാരകത്തിലേയ്ക്കാണ് പോകുന്നത്. പഴശ്ശി രാജ യുടെ അതികായ പ്രതിമയും അവിടെ പഴശ്ശി രാജയുടെ ജീവ ചരിത്രങ്ങൾ ആലേഖനം ചെയ്ത ചുമർ ചിത്രങ്ങളും കണ്ട് നേര കുറുവാ ദീപിയെക്കാണ് പോകുന്നത്. നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള ആ യാത്ര ചെന്ന് അവസാനിക്കുന്നത് കുറുവ ദീപിൻ്റെ കവാടത്തിൽ ആണ്.അവിടെ നമ്മെ പ്രതീക്ഷിച്ചുകൊണ്ട് മുളം തടിയിൽ തീർത്ത ചങ്ങാടവുമുണ്ടാകും ഈ ചങ്ങാടത്തിലാണ് കുറുവാ ദ്വീപിലെത്തുന്നത് . ആന ശല്യമുള്ളത് കൊണ്ട് അധിക ദൂരം യാത്ര ചെയ്യാൻ കഴിയില്ല എങ്കിലും കുറവാ ദ്വീപിലെ അരുവിയിലെ കുളിർമ നന്നായി ആസ്വദിക്കാം. തിരികെ വരുന്ന വഴി സോഷ്യൽ മീഡിയ വഴി വൈറലായ സുകു ചേട്ടൻ്റെ ചായക്കടയിൽ നിന്ന് ഒരു ചായ കുടിക്കാൻ അവസരം ലഭിക്കും. ഉച്ചയ്ക്ക് സുരേഷ് ചേട്ടൻ്റെ കടയിൽ നിന്ന് നാടൻ ഊണ് കഴിഞ്ഞ് . ഏഷ്യയിലെ രണ്ടാമത്തെ മൺ നിർമ്മിത അണകെട്ടായ ബാണാസുരസാഗർ അണകെട്ടിലേയ്ക്ക് ആണ് പോകുന്നത്. കോൺക്രീറ്റ് ഇല്ലാതെ കല്ലും മണ്ണും കൂട്ടി നിർമ്മിച്ച അണകെട്ടിൻ്റെ ഭംഗിയും നിർമ്മാണ വൈഭവും ആസ്വദിച്ച ശേഷം സുൽത്താൻബത്തേരിയിലേയ്ക്ക് പോകുന്നു. അവിടെ KSRTC യുടെ സ്ലീപ്പറിൽ രാത്രിയുറക്കക്കത്തിനായി ഒരുക്കങ്ങളും പൂർത്തിയാക്കി Fresh ആയി ജംഗിൾ സഫാരിയ്ക്കായി മുത്തങ്ങ വനത്തിലേയ്ക്ക് . നിരവധി ആനകളും മാൻപേടകളും . ഉൾപെടെ ധാരാളം മൃഗങ്ങളെ കാണുവാനും ഈ രാത്രി യാത്രയിൽ കഴിയും. മൂന്നു മണിക്കൂറിന് അടുത്തുള്ള ഈ ജംഗീൾ സവാരിക്ക് ശേഷം AC സ്ലീപ്പറിലെ മയക്കവും കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ എടക്കൽ ഗുഹ കാണാൻ കഴിയും. കയറാൻ 350 ൽ പരം സ്റ്റെപ്പ് ുകൾ ഉണ്ട്. എങ്കിലും കയറുന്നതിന് വലിയ ബുദ്ധിമുട്ട് തോന്നില്ല. രണ്ടു പാറകളുടെ വിടവിലേയ്ക്ക് മറ്റൊരു പാറ അടർന്ന് വീണ് രൂപപ്പെട്ടതാണ് ഈ ഗുഹ . പ്രാചീന ചിത്രങ്ങുളും എഴുത്ത് ലിപികളും ഈ ഗുഹയിൽ കാണാം. ഇടയ്ക്കൽ ഗുഹയുടെ കാഴ്ചകൾക്ക് ശേഷം മേല് പാടി വഴി ചൂരൽമല റൂട്ടിലെ തൊള്ളായിരം കണ്ടി എന്ന വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കാണ് പോകുന്നത്. തൊള്ളായിരം കണ്ടിയിലേയ്ക്ക് രണ്ടു കിലോമീറ്ററിൽ കൂടുതൽ ഓഫ് റോഡ് യാത്രയുണ്ട്. അവിടെ ഗ്ലാസ് ബ്രിഡ്ജ്, റൈഫിൾ ഷൂട്ടിംഗ് ഉൾപെടെയുള്ള ആക്ടീവി റ്റീസ് ഉണ്ട്. 900 കണ്ടിയിലെ ഉച്ചയൂണിന് ശേഷം അവർ ഒരുക്കിയ ഒരു പൈതൃക ഗ്രാമത്തിൻ്റെ മാതൃക കാണാം. വൈകിട്ട് ചായയും കഴിഞ്ഞ് 900 കണ്ടിയിൽ നിന്നും നേരെ ഹണി മ്യൂസിയത്തിലേയ്ക്കാണ് . വിവിധ തരത്തിലുള്ള തേനുകളെയും തേനീച്ചകളെയും കുറിച്ചുള്ള ഹൃദ്യമായ വിവരണം കേട്ടു ഒട്ടേറെ പുത്തൻ അറിവുകളുമായി വയനാടിനെ കണ്ടെത്തിയ കരിന്തണ്ടനെ വണങ്ങി താമരശേരി ചുരത്തിൽ നിന്നുമുള്ള ആകാശ കാഴ്ചകളും കണ്ട് സായം സന്ധ്യയിൽ Good Bye to Wayanad പറഞ്ഞ് ഈ യാത്ര തൊടുപുഴയെ ലക്ഷ്യമാക്കി തുടരുമ്പോൾ….. കളിചിരികളും ഡാൻസും പാട്ടുമായി പിന്നെ ആന വണ്ടിയെ കോരിത്തരിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ””””i ടിക്കറ്റ് ചാർജജ് 3620 രൂപ എല്ലാ പാസുകളും /900 കണ്ടിയിലെ ഉച്ചഭക്ഷണവും ചായയും സ്നാക്സും ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ വിളിക്കുക
83048 89896 സിജി ജോസഫ്
9744910383 അജിഷ് ആർ. പിള്ള
96051 92092 അരവിന്ദ് എസ്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#ksrtc #budget_tourism #wayanad #news #updates #onlinemedia #nattuvarthakal