പത്തനംതിട്ട: തെങ്ങമത്ത് തട്ടുകടയിലെ കൂട്ടയടിയിൽ പത്തിലധികം പേർക്കെതിരെ കേസ്. ബിജെപി പ്രവർത്തകരായ രണ്ടു യുവാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുടർന്ന് മർദിക്കുകയായിരുന്നു. ഇരുകൂട്ടരും ഒന്നിലധികം കേസുകളിലെ പ്രതികളാണ്.
ഇന്നലെ രാത്രി എട്ടുമണിക്കാണ് അടി തുടങ്ങിയത്. നേരത്തെയുള്ള വിരോധത്തിൻ്റെ ഭാഗമായിരുന്നു സംഘർഷം. സമീപത്തെ പെട്രോൾ പമ്പിൻ്റെ മുന്നിൽ തുടങ്ങി തട്ടുകടയിലേക്ക് വ്യാപിക്കുകയായിരുന്നു. രക്ഷപ്പെടാൻ തട്ടുകടയിലേക്ക് ഓടിക്കയറിയ തെങ്ങമം സ്വദേശികളായ വിഷ്, അഭിരാജ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും ബിജെപി അനുഭാവികളാണ്.
സംഘർഷത്തിൽ കടയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷ്ണുവിന്റെയും അഭിരാജിന്റെയും തലയ്ക്ക് അടക്കം പരുക്കുണ്ട്. ഇരുവരും അടൂർ പൊലീസിന്റെ കസ്‌റ്റഡിയിലാണ്. ഇനി പിടിയിലാകാനുള്ളത് നൂറനാട് പണയിൽ സ്വദേശികളായ ഡിവൈഎഫ്ഐ അനുഭാവികളാണ്