വണ്ണപ്പുറം: കാപ്പിക്കുരുവും അടയ്ക്കായും മോഷ്‌ടിച്ച് വിറ്റ രണ്ടു യുവാക്കൾ പിടിയിൽ. വണ്ണപ്പുറം മുണ്ടൻമുടി തൈവിളാകം പ്രദീപ് (20), ഓലിക്കൽ ഷിഹാബ് (38) എന്നിവരാണ് പിടിയിലായത്. കാളിയാർ ഇൻസ്പെക്‌ടർ എച്ച് എൽ ഹണിയുടെ നിർദേശം പ്രകാരം എസ് ഐ മാരായ ഷംസ്, സിയാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ 18ന് രാത്രി മുണ്ടൻമുടി തോട്ടുങ്കൽ മാത്യുവിൻ്റ വീട്ടിൽ നിന്നാണ് ഇവർ മോഷ്‌ടിച്ചത്.
60 കിലോ കാപ്പിക്കുരുവും ഉണങ്ങാനിട്ടിരുന്ന അടയ്ക്കായുമാണ് മോഷ്‌ടിച്ചത്. മോഷ്‌ടിച്ച സാധനങ്ങൾ വെൺമണിയിൽ ഉള്ള കടയിൽ വിൽപ്പന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും സംശയത്തിൻ്റെയും അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
