തൊടുപുഴ: വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാനുള്ള പ്രത്യേക വാഹന പരിശോധന ജില്ലയിൽ തുടങ്ങി. സംസ്ഥാനത്ത് വാഹനാപകട മരണങ്ങൾ വർ ധിച്ച സാഹചര്യത്തിലാണ് ജില്ലയിലും മോട്ടോർ വാഹന വകുപ്പും പൊലീസും സംയു ക്തമായി പരിശോധന ആരംഭിച്ചത്.
മൂന്ന് ദിവസത്തിനിടെ 419 കേസ് രജിസ്റ്റർ ചെയ്തു. 5,99,450 രൂപയാണ് പിഴ ചുമത്തി യത്. പരിശോധന ജനുവരി 15വരെ തുടരും. തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ മു ന്ന് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. പരിശോധനയിൽ ലൈസൻസില്ലാ തെ വാഹനമോടിച്ച 11 കേസുകൾ പിടികൂടി. രജിസ്ട്രേഷനില്ലാത്ത 13 വാഹനങ്ങൾ ക്കെതിരെയും നടപടിയെടുത്തു. ഇൻഷുറൻസില്ലാത്ത 45 കേസാണ് കണ്ടെത്തിയത്.
ഇരുചക്ര വാഹനത്തിൽ മൂന്ന് പേരുമായി സഞ്ചരിച്ച ഏഴ് വാഹനവും പിടികൂടി. എയർ ഹോൺ -അഞ്ച്, ടാക്‌സില്ലാത്തത് -ആറ്, അപകടരമായ രീതിയിൽ വാഹനമോടിച്ച അ ഞ്ച് കേസുകൾ എന്നിവയും ഈ ദിവസങ്ങളിൽ പിടികൂടി. ഹെൽമറ്റും സീറ്റ് ബെൽറ്റുമി ല്ലാത്ത സഞ്ചരിച്ച കേസുകളും പിടികൂടിയിട്ടുണ്ട്. ജില്ലയിൽ പതിവായി അപകടം സൃ ഷ്ടിക്കുന്ന മേഖലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെയും പൊലീസിൻ്റെയും പ്രത്യേക പ രിശോധനയുണ്ട്.
ജില്ലയിൽ തൊടുപുഴ വെങ്ങല്ലൂർ-കോലാനി ബൈപാസ്, വെങ്ങല്ലൂർ പ്രദേശം, നെല്ലാ പ്പാറ, മുട്ടം-ശങ്കരപ്പിള്ളി ഭാഗം, മച്ചിപ്ലാവ്-അടിമാലി ഭാഗം, മൂന്നാർ-ടോപ് സ്റ്റേഷൻ മേഖ ല, മൂന്നാർ ടൗൺ, മുണ്ടക്കയം-കുട്ടിക്കാനം മേഖല, വെള്ളയാംകുടി-അമ്പലക്കവല ഭാ ഗം എന്നിവിടങ്ങളിലാണ് അപകടസാധ്യത കൂടുതൽ.
പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. മൂന്നുവ ർഷത്തിനിടെ 500മീറ്റർ ദൂരത്തിൽ അഞ്ച് വലിയ അപകടമോ 10 മരണമോ സംഭവിക്കു മ്പോഴാണ് സ്ഥലം ബ്ലാക്ക് സ്പോട്ടായി രേഖപ്പെടുത്തുക. ഒരുവർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം പുരോഗമിക്കുകയാണ്. അപകടങ്ങളുടെ കണക്കെടു ത്ത് സ്ഥലങ്ങൾ ജി.പി.എസിൽ തിരിച്ചറിഞ്ഞ് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താനുള്ള ശ്ര മമാണ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1