ഇടുക്കി : കാട്ടുകൊമ്പന്‍ പടയപ്പയെ കാടുകയറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.സമീപകാലത്തായി കാട്ടുകൊമ്പന്‍ ജനവാസമേഖലകളില്‍ ഇറങ്ങി കൂടുതലായി നാശം വരുത്തുകയും ഭീതി പരത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആവശ്യമുയരുന്നത്.കഴിഞ്ഞ ദിവസം പടയപ്പയുടെ മുമ്പില്‍പ്പെട്ട സ്‌കൂള്‍ ബസും ബൈക്ക് യാത്രികരും രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.
മൂന്നാര്‍ കൊരണ്ടിക്കാട്ടിലെ സ്‌കൂളില്‍ നിന്നും മാട്ടുപ്പെട്ടി നെറ്റിമേട്ടില്‍ കുട്ടികളെ ഇറക്കിയ ശേഷം കുറ്റിയാര്‍വാലിക്ക് പോകുംവഴിയായിരുന്നു സ്‌കൂള്‍ ബസ് കാട്ടുകൊമ്പന്‍ പടയപ്പയുടെ മുമ്പില്‍പ്പെട്ടത്.ഇതുവഴിയെത്തിയ ഇരുചക്രവാഹനയാത്രികരും കാട്ടാനക്ക് മുമ്പില്‍പ്പെട്ടു.ആദ്യമെത്തിയത് ബൈക്ക് യാത്രികരായിരുന്നു. ആനയെ കണ്ടതോടെ ഇവര്‍ ഭയന്ന് വാഹനത്തില്‍ നിന്നും താഴെ വീണു.പിന്നാലെ ബസ് എത്തിയതോടെ ബൈക്ക് യാത്രികര്‍ ബസിന് പിന്നില്‍ അഭയം പ്രാപിച്ചു.റോഡില്‍ ഏതാനും സമയം കാട്ടുകൊമ്പന്‍ നിലയുറപ്പിച്ച് ഭീതി പരത്തി. പിന്നീട് റോഡില്‍ നിന്നും പിന്‍വാങ്ങി.
കാട്ടുകൊമ്പന്‍ പടയപ്പയെ കാടുകയറ്റണമെന്ന ആവശ്യം മൂന്നാറില്‍ വീണ്ടും ശക്തമായിട്ടുണ്ട്.സമീപകാലത്തായി കാട്ടുകൊമ്പന്‍ ജനവാസമേഖലകളില്‍ ഇറങ്ങി കൂടുതലായി നാശം വരുത്തുകയും ഭീതി പരത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആവശ്യമുയരുന്നത്.മുമ്പ് ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പ സമീപകാലത്തായി ആക്രമണസ്വഭാവം പുറത്തെടുക്കുന്നുണ്ട്.വേനല്‍ കനക്കുന്നതോടെ കാട്ടാന കൂടുതല്‍ ആക്രമണകാരിയാകുമോയെന്ന ആശങ്കയും തൊഴിലാളി കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#wildelephant #padayappa #schoolbus #bike #news #updates #onlinemedia #nattuvarthakal