ഇടുക്കി : രോഗബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം വളർത്തുമൃഗങ്ങളെ നഷ്ട്‌ടപ്പെട്ട കർഷകർക്ക് ആശ്വാസവുമായി മൃഗസംരക്ഷണ വകുപ്പ്. രണ്ട് വർഷത്തിനുള്ളിൽ മൃഗസംരക്ഷണ വകുപ്പ് 1.30 കോടി രൂപയാണ് നഷ്‌ടപരിഹാരമായി നൽകിയത്. ആഫ്രിക്കൻ പന്നിപ്പനി, ചർമ്മ മുഴ, കടുത്ത വേനൽ എന്നിവ ബാധിച്ച് നിരവധി വളർത്തുമൃഗങ്ങളെയാണ് കർഷകർക്ക് നഷ്‌ടമായത്.ആഫ്രിക്കൻ പന്നിപ്പനി രോഗവ്യാപനം തടയാൻ 53 കർഷകരുടെ 1,207 പന്നികളെ കൊന്നൊടുക്കി ശാസ്ത്രീയമായി മറവുചെയ്തു. ഇതിൽ 51 കർഷകരുടെ 1,151 പന്നികൾക്കായി 1,20,43,800 രൂപയാണ് നഷ്ടപരിഹാരം ഇനത്തിൽ നൽകിയത്. രണ്ട് കർഷകരുടെ 56 പന്നികൾക്കായി 6,73,000 രൂപയാണ് ഇനി നൽകാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് 4,800 കിലോ തീറ്റയും നശിപ്പിച്ചിരുന്നു. ഈ ഇനത്തിൽ 1,05,600 രൂപയും നഷ്ടപരിഹാരമായി നൽകി.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
