ഏലമലക്കാടുകളിൽ പുതിയ പട്ടയം നൽകരുത്: സുപ്രീം കോടതി

ഇടുക്കി: ഇടുക്കിയിലെ ഏലമലക്കാടുകളിൽ
(കാർഡമം ഹിൽ റിസർവിൽ-സിആച്ച്ആർ) പുതിയ പട്ടയം അനുവദിക്കുന്നതു സുപ്രീം കോടതി വിലക്കി. ഇതു വനഭൂമിയാണോ റവന്യുഭൂമിയാണോ എന്ന തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് പരിസ്ഥിതി ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. വനഭൂമിയിൽ ഏലം കൃഷി ഉൾപ്പെടെയുള്ള വാണിജ്യ ഇടപെടലുകൾ പുതുതായി അനുവദിക്കുന്നതിനും വിലക്കുണ്ട്. സിഎച്ച്ആർ റവന്യുഭൂമിയാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന കേരള സർക്കാർ, പട്ടയവിതരണ വിലക്കിനെ എതിർത്തില്ല. ഉത്തരവ് സിഎച്ച്ആറിൽ നിലവിലുള്ള കൃഷിയെ ബാധിക്കരുതെന്നു കമ്പം കാർഡമം ഗ്രോവേഴ്‌സ് യൂണിയനു വേണ്ടി വി.ഗിരി, റോയി ഏബ്രഹാം എന്നിവർ വാദിച്ചു. ഇതിനു തടസ്സമില്ലെന്നു ബെഞ്ച് വ്യക്‌തമാക്കി.

സിഎച്ച്ആറിന്റെറെ കാര്യത്തിൽ കേരള സർക്കാർ പലപ്പോഴായി നൽകിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകൾ അമ്പരപ്പിക്കുന്നതാണെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വർ പറഞ്ഞു. കേസിൽ 2007 ൽ സുപ്രീം കോടതി നോട്ടിസയച്ച ശേഷം മാത്രം അരലക്ഷത്തോളം പട്ടയങ്ങൾ നൽകി. ഭൂരഹിത കർഷകർക്കു ഭൂമി അനുവദിക്കുന്നതിലല്ല, മറിച്ച് അതിന്റെ പേരിൽ വലിയ തട്ടിപ്പു നടക്കുന്നതിലാണ് ആശങ്കയെന്നും പരമേശ്വർ പറഞ്ഞു. തുടർന്നായിരുന്നു ജഡ്‌ജിമാരായ ബി.ആർ. ഗവായ്, പി.കെ. മിശ്ര, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസ് ഇനി ഡിസംബറിൽ പരിഗണിക്കും.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#Cardamom #forest #supremecourt #idukki #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *