തൊടുപുഴ : സ്വകാര്യ സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ. കേസിൽ പരാതിക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർ അജി സി.റ്റി ആണ് വിജിലൻസിന്റെ്റെ പിടിയിലായത്. നഗരസഭ ചെയർമാനെ വിജിലൻസ് ഡിവൈഎസ്.പി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. കൂടുതൽ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമൈ ചെയർമാനെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പണം കൈമാറാൻ ഇടനിലക്കാരനായ കോൺട്രാക്ടറേയും അസിസ്റ്റന്റ് എൻജിനിയറേയും ഇന്ന് മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഇന്നലെ വൈകിട്ട് നാലോടെ ഇടനിലക്കാരൻ മുഖേന നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം നഗരസഭ അസിസ്റ്റന്റ് എൻജിനീയർ അജി സി.റ്റി യെ കൈയ്യോടെ പിടികൂടുകയായിരുന്നു. തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലിലുള്ള സ്വകാര്യ സ്‌കൂളിന്റെ ഫിറ്റ്നസ് ആവശ്യത്തിനായി സ്‌കൂൾ അധികൃതർ ഒരു മാസം മുമ്പ് അപേക്ഷ നൽകിയിരുന്നു. എ.ഇ ഇവിടെയത്തി പരിശോധന നടത്തിയെങ്കിലും ഫിറ്റ്നസ് നൽകാൻ തയ്യാറായില്ല. പിന്നീട് സ്കൂൾ അധികൃതർ പല തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചെങ്കിലും നൽകിയില്ല. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് ഇവരോട് എ.ഇ യ്ക്ക് പണം നൽകിയാൽ മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് പറഞ്ഞത്.
ഇതനുസരിച്ച് എ.ഇ യെ സമീപിച്ചപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും ഭീമമായ തുകയായതിനാൽ സ്‌കൂൾ മാനേജർ വിദേശത്തുള്ള സ്‌കൂളിൻ്റെ ഉടമയെ ബന്ധപ്പെട്ടു. ഇദ്ദേഹവും അസിസ്റ്റന്റ്റ് എൻജിനിയറുമായി ബന്ധപ്പെട്ടെങ്കിലും കൈക്കൂലി ആവശ്യത്തിൽ എ.ഇ ഉറച്ചു നിന്നു. തുടർന്ന് അജിയുടെ സുഹൃത്ത് റോഷൻ വഴി പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. ആദ്യം പണവുമായി എ.ഇ യുടെ മുറിയിലെത്തിയെങ്കിലും ഇവിടെ സിസിടിവിയുള്ളതിനാൽ മറ്റൊരിടത്ത് വെച്ച് വാങ്ങുകയായിരുന്നു. സ്‌കൂൾ മാനേജരുടെ പരാതിയിലാണ് നടപടി. ഇടുക്കി വിജിലൻസ് ഡിവൈഎസ്‌പി ഷാജു ജോസിന്റെ നേതൃത്വത്തിലായിരുന്നുപരിശോധന.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1