സി.​എ​ച്ച്​.​സിയുടെ ദുരവസ്ഥ; നൂറു കണക്കിന് രോഗികൾ, ഒരേയൊരു ഡോക്ടർ

അടിമാലി: രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്ര ത്തിന്റെ ദയനീയാവസ്ഥ തുടർക്കഥയാകുന്നു. ആറ് പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗിക ളുടെ ആശ്രയകേന്ദ്രമാണ് രാജാക്കാട് സാമൂഹ്യാ രോഗ്യകേന്ദ്രം. 39 വർഷങ്ങൾക്ക് മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രമായി മുല്ലക്കാനത്ത് തുടങ്ങിയ ഇവി ടെ പേര് മാത്രമാണ് സി.എച്ച്.സി എന്ന് മാറ്റിയിട്ടുള്ള ത്. പി.എച്ച്.സിയുടെ സ്റ്റാഫ് പാറ്റേൺ പോലുമില്ല.

ഓരോ ദിവസവും 300ന് മേൽ രോഗികളാണിവിടെ ചികിത്സ തേടി എത്തുന്നത്. ഒരു സ്റ്റാഫ് നഴ്സും ഒ രു മെഡിക്കൽ ഓഫിസറുമാണ് സ്ഥിര നിയമനത്തി ലുള്ളത്. അവർ ഉള്ളതുകൊണ്ടു മാത്രമാണ് ആശു പത്രിയുടെ പ്രവർത്തനം ഇത്രയെങ്കിലും നടക്കുന്ന തെന്നാണ് നാട്ടുകാർ പറയുന്നത്. മെഡിക്കൽ ഓ ഫിസർക്ക് ജില്ല, ബ്ലോക്ക്, പഞ്ചായത്തു തല ഔദ്യോ ഗിക മീറ്റിംഗുകളുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മിക്ക പ്പോഴും യാത്ര ചെയ്യേണ്ടിവരും. എൻ.എച്ച്.എം ദിവ സവേതന വ്യവസ്ഥയിൽ രണ്ട് ഡോക്‌ടർമാരും ആറ് നഴ്സുമാരും ഉണ്ടെങ്കിലും പലപ്പോഴും ഒരു ഡോക റുടെ സേവനമേ ലഭിക്കുകയുള്ളു. വെള്ളിയാഴ്ച്ച ഒ രു ഡോക്ടറാണ് 200 ഓളം രോഗികളെ പരിശോധി ച്ചത്.നാട്ടുകാർ സംഭാവനയായി കൊടുത്ത രണ്ട് ഏ ക്കർ സ്ഥലത്ത് കേന്ദ്ര-സംസ്ഥാന ഫണ്ടുകളും ബ്ലോ ക്ക് പഞ്ചായത്ത് ഫണ്ടും ഉൾപ്പെടുത്തി ആവശ്യത്തി ന് കെട്ടിടങ്ങൾ പണിതുയർത്തിയിട്ടുമുണ്ട്. പ്രാദേശി ക സന്നദ്ധ പ്രവർത്തകരും വ്യാപാരികളും ചേർന്ന് നൽകിയ 30ൽ പരം കട്ടിലുകളും അനുബന്ധ ഉപക രണങ്ങളും നിലവിൽ വിശ്രമത്തിലാണ്. കിടത്തി ചി കിത്സ നിലച്ചിട്ട് ഒരു വർഷത്തിലധികമായി.

എ ക്സ്റേ, ഇ.സി.ജി എന്നിവ ഉണ്ടെങ്കിലും പ്രവർത്തി ക്കുന്നില്ല. യൂറിക് ആസിഡ് ഉൾപ്പെടെയുള്ളവ പരി ശോധിക്കാൻ ലാബിൽ സംവിധാനമില്ല. ട്രിപ്പ് ഇടുന്ന തിനുള്ള ഐ.വി സെറ്റ് പോലും രോഗികൾ പുറത്തു നിന്നും വാങ്ങേണ്ട ഗതികേടിലാണ്. ഇൻസുലിൻ തുടങ്ങി അത്യാവശ്യ മരുന്നുകളും പുറത്തുനിന്നും വാങ്ങണം. പനി ലക്ഷണങ്ങൾ അധികമുള്ള സമയ ത്ത് ചുമയുടെ മരുന്നടക്കം മിക്ക മരുന്നുകളും പുറ ത്തു നിന്നാണ് വാങ്ങുന്നത്. സമീപ പഞ്ചായത്തുക ളിലെ പ്രമേഹരോഗികളും വാഹന സൗകര്യം നോ ക്കി ഇൻസുലിൻ വാങ്ങാൻ എത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു ഇൻസുലിൻ എത്തിക്കുന്നില്ല.

നിലവിലുണ്ടായിരുന്ന പാരാമെഡിക്കൽ സ്റ്റാഫ് ഉൾ പ്പെടെയുള്ള താൽക്കാലിക ജീവനക്കാരുടെ കാലാ വധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ച് വിട്ടിരുന്നു. എ ന്നാൽ, പകരം നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട വർ തയ്യാറാകുന്നില്ല. വാർഡിലുള്ള ശുചിമുറികൾ ക്ക് ‘കതകുണ്ടെങ്കിലും അത് അടച്ച് കുറ്റിയിടുന്നതി നുള്ള സംവിധാനമില്ല. അകത്ത് കയറുന്ന രോഗി ഒ രു കൈ കൊണ്ടു വാതിൽ തള്ളിപ്പിടിക്കേണ്ട ഗതി കേടാണ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്. എം.സി)യുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ മിച്ചമുള്ളപ്പോഴാണ് ഈ സ്ഥിതി.

Leave a Reply

Your email address will not be published. Required fields are marked *