വിദേശത്തു ജോലി വാഗ്താനം ചെയ്തു കോടികൾ തട്ടിയ പ്രതി പിടിയിൽ

തൊടുപുഴ : യു കെ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തു വിവിധ ആളുകളിൽ നിന്നായി നാലര കോടി രൂപയാണ് ജോബി ജോസ് തട്ടിയെടുത്തത്. ഇരുന്നൂറോളം പേരിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെ ഇയാൾ കൈക്കലക്കി. എന്നാൽ ഇതിൽ ഒരാൾക്ക് പോലും ജോബി ജോലി നൽകിയില്ല. തൃശ്ശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലായി 36 പരാതികളാണ് ഇയാൾക്കെതിരെ പോലീസിന് ലഭിച്ചത്. ഇതിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തു.ഉദ്യോഗാർത്ഥികൾ പണം തിരികെ ആവശ്യപ്പെടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് ജോബി വിദേശത്തേക്ക് കടക്കുന്നത്.

വിദേശത്തേക്ക് കടന്ന ഇയാൾക്കായി പോലീസ് ലുക്ക ഒട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേപ്പാളിൽ നിന്നും ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് നേപ്പാൾ അതിർത്തിയിലെ എമിഗ്രേഷൻ ഉദ്യോഗസ്ത്ഥർ ആണ് ജോബിയെ തടഞ്ഞുവയ്ക്കുന്നത്. തൊടുപുഴ SI ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെ എത്തി ഇയാളെ കസ്റ്റഡിൻ എടുത്തു. ഏകദേശം നാലര കോടി രൂപയോളം ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത് . തൊടുപുഴ സ്റ്റേഷനിൽ കൂടാതെ ഇയാൾക്കെതിരെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഏകദേശം ഒൻപതോളം സ്റ്റേഷനുകളിൽ ഇതേ കാര്യത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇയാൾക്ക് എതിരെ കൂടുതൽ കേസുകൾ പുറത്തുവരും എന്നാണ് പോലീസ് കരുതുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *