മൂവാറ്റുപുഴ : നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പിൽ അബ്ദുൽ ലത്തീഫ് (50) ആണ് മരിച്ചത്. ഡ്രൈവർ ഈരാറ്റുപേട്ട നടക്കൽ സ്വദേശി വെങ്കടശ്ശേരി മാഹിൻ വി.എസ് (38) പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. മൂവാറ്റുപുഴ – തേനി സംസ്ഥാന പാതയിൽ രണ്ടാർകര ടാങ്ക് കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. കല്ലൂർക്കാട് ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിയ അബ്ദുൽ ലത്തീഫിനെ മൂവാറ്റുപുഴ ഫയർഫോഴ്‌സെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ലത്തീഫിനെ ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത മാഹിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മാഹിന്റെ പരിക്കുകൾ ഗുരുതരമല്ല.ഷക്കീലയാണ് അബ്ദുൽ ലത്തീഫിൻ്റെ ഭാര്യ. മക്കൾ – അൻസർ അൻസിൽ.☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #lorryaccident #erattupettaswadesi #muvattupuzha
ലോറി മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശി മരിച്ചു
