പീരുമേട് : കച്ചേരിക്കുന്ന് കുമാർ ഭവനിൽ കുമാറിന്റെ പുരയിടത്തിലെ കൃഷി ദേഹണ്ഡങ്ങൾ കാട്ടാന കൂട്ടമെത്തി നശിപ്പിച്ചു.
കപ്പ, വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ ദേഹണ്ഡങ്ങളും വാട്ടർ ടാങ്കും നശിപ്പിക്കുകയുണ്ടായി. പുലർച്ചെ രണ്ടു മണിയോടു കൂടിയാണ് കാട്ടാനക്കൂട്ടം പീരുമേട് കച്ചേരിക്കുന്നു ഭാഗത്ത് എത്തിയത്. വലിയ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴേക്കും കാട്ടാനക്കൂട്ടം മറ്റൊരു അടുത്തേക്ക് പോയതായി വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ നാളുകൾക്കിടയിൽ ഇത് മൂന്നാം പ്രാവശ്യമാണ് കച്ചേരിക്കുന്നു ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. പീരുമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് സർവ്വകക്ഷി യോഗ തീരുമാനപ്രകാരം വന്യജീവികൾ ജനവസ മേഖലയിൽ ഇറങ്ങുന്നത് തടയാനുള്ള സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കും.
