തൊടുപുഴ : കരിങ്കുന്നം ഇല്ലിചാരി മേഖലയിൽ വളർത്തുമൃഗങ്ങളെ അഞ്ജാതജീവി ആക്രമിച്ചതായും, ചില മൃഗങ്ങളെ കൊന്നതായും കാണപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരം വനം വകുപ്പ് ഈ മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയുണ്ടായി.
ഇത്തരത്തിൽ സ്ഥാപിച്ച ക്യാമറിയിലാണ് പുലി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്.
മേഖലയിലെ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും, അസമയങ്ങളിലെ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ അറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം മുട്ടം ഭാഗത്തും അഞ്ജാതജീവി ആക്രമണം ഉണ്ടായതായി കാണപ്പെട്ടതിനെത്തുടർന്ന് ഇതേ പുലി തന്നെയാകാം അടുത്തടുത്ത പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരിക്കുക എന്ന നിഗമനത്തിലാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്. മുന്നോട്ടുള്ള നീക്കങ്ങൾ അധികാരികളുമായി ചർച്ച ചെയ്യുമെന്നും വനം വകുപ്പ് അറിയിച്ചു.