മൂന്നാർ : ഒരുമാസം മുമ്പ് കുളിക്കാൻ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണ് 5 വയസുകാരിയ്ക്ക് പൊള്ളലേൽക്കുകയും, കുട്ടിയെ കോട്ടയം മെഡിക്കൽ കേളേജിലെ ചികത്സയ്ക്കുശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വീട്ടിൽ കഴിയവെ കുട്ടിയുടെ മരണം സംഭവിച്ചതും. മറ്റ് നടപടികൾ ഒന്നും പൂർത്തിയാക്കാതെ സംസ്‌കാരം നടത്താൻ വീട്ടുകാർ നീക്കം നടത്തുന്നതായി അറിഞ്ഞതിന് പിന്നാലെ പോലീസ് ഇടപെടൽ.
നല്ലതണ്ണിയിലെ രമേശ് – ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയുടെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ പോലീസ് വിശദീകരണം ഇങ്ങിനെ. ശ്വാസം മുട്ടൽ അനുഭപ്പെട്ടതിനെത്തുടർന്ന് ഉറ്റവർ തിങ്കളാഴ്ച ശ്വേതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ സംസ്കാരത്തിന് നീക്കം ആരംഭിച്ചിരുന്നു. പിന്നാലെ മൂന്നാർ സിഐ ഇടപെട്ട് ചടങ്ങുകൾ തടഞ്ഞു. തുടർന്ന് പോലീസ് സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റി.