തൊടുപുഴ: നഗരസഭ പരിധിയിൽ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധി കൃതമായി സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകളും ബാനറുകളും കൊടികളും നഗരസഭ ഫ്ലക്സ് സ്ക്വാഡ് നീക്കം ചെയ്തു.
ഹൈകോടതി ഉത്തരവിന് വിരുദ്ധമായി പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും ബോർഡുകളും കൊടികളും കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ നഗരസഭ തൊടുപുഴ പൊലീസിന് ലിസ്റ്റ് സഹിതം കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ദേവസേനൻ്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം അനധികൃത ഫ്ലക്‌സ് ബോർഡുകളും കൊടികളും പൊലീസ് സാന്നിധ്യത്തിൽ നീക്കംചെയ്തത്. അനധികൃതമായി ബോർഡുകളും കൊടികളും സ്ഥാപിച്ചവരിൽനിന്ന് പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. സി.പി.എം ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും കൊടികളും നീക്കം ചെയ്‌തവയിൽപെടുന്നു.