തൊടുപുഴ: സന്ധ്യകഴിഞ്ഞ് തൊടുപുഴ നഗരത്തിലെത്തിയാൽ ഇരുട്ടിൽ തപ്പിത്തടയേണ്ടി വരും. നഗരത്തിലെ പ്രധാന വഴികളിലെ വഴിവിളക്കുകളിൽ ഭൂരിഭാഗവും തകരാറിലായതോടെ രാത്രി നഗരത്തിൻ്റെ പല ഭാഗവും ഇരുട്ടി ലായി. നിലവിൽ കടകളിൽനിന്നുള്ള വെളിച്ചവും വാഹനങ്ങളുടെ ലൈറ്റും മാത്രമാണ് കാൽനടക്കാർക്ക് ആശ്രയം.
കടകൾ അടക്കുന്നതോടെ അതും ഇല്ലാതാകും. പിന്നെ രാത്രി അപൂർവമാ യി പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രം. നഗരത്തിലെ പ്രധാന റോ ഡായ ഇടുക്കി റോഡ് പൂർണമായും ഇരുട്ടിലാണ്. ഗാന്ധി സ്ക്വയറിലും കെ. എസ്.ആർ.ടി.സി ജങ്ഷനിലും ഓരോ ഹൈമാസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും പലയിടത്തും ഒരു വഴിവിളക്കുപോലും തെളിയുന്നില്ല.
നഗരത്തിലെ 50 ശതമാനത്തോളം വഴി വിളക്കുകളും തെളിയുന്നില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നത്. ഇടുക്കി ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ടൗൺ ഹാൾ സ്റ്റോപ്പിലും സന്ധ്യകഴിഞ്ഞാൽ ഇരുട്ടാണ്. മത്സ്യ മാർക്കറ്റിൻ്റെ ഹൃദയഭാഗത്തും വെളിച്ചമില്ല.
കടകളടച്ചാൽ ഇവിടം ഇരുട്ടിൽ മുങ്ങും. ഗാന്ധി സ്ക്വയറിൽനിന്ന് മുനിസിപ്പ ൽ ബസ് സ്റ്റാൻഡിലേക്കുള്ള എളുപ്പമാർഗം എന്ന നിലയിൽ ഒട്ടേറെ പേർ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇരുട്ടിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളും ഇവർക്ക് ഭീഷണിയാണ്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1