മൂലമറ്റം: പ്രഭാതഭക്ഷണം മുടങ്ങിയതിലെ പ്രയാസം ചൂണ്ടികാട്ടി പഞ്ചായത്ത് പ്രസിഡന്റിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിനാണ് കത്തെഴുതിയത്. ആറുമാസമായി പ്രഭാതഭക്ഷണം ലഭിക്കുന്നില്ലെന്നും പ്രസിഡന്റ് ഇടപെടണം എന്നുമാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്.
പൂമാല, പൂച്ചപ്ര, നാളിയാനി, കരിപ്പലങ്ങാട് സ്‌കൂളുകളില്‍ അര്‍ഹരായ 200 പട്ടിക വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഭാതഭക്ഷണം മുടങ്ങിയത്. ഫണ്ടിന്റെ അഭാവം മൂലമാണ് ഭക്ഷണം മുടങ്ങിയത്. ഈ സാഹചര്യത്തില്‍ പണം കണ്ടെത്തി ഭക്ഷണ വിതരണം പുനഃസ്ഥാപിക്കണമെന്നാണ് വിദ്യാര്‍ത്ഥിയുടെ ആവശ്യം.
പൊതുപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും വിഷമകരമായ അവസ്ഥയാണ് വിദ്യാര്‍ത്ഥികളുടെ ഭക്ഷണം മുടങ്ങിയതെന്നും സംഭവത്തിന്റെ ഗൗരവം മനുഷ്യാവകാശ കമ്മീഷനെയും ബാലാവകാശ കമ്മീഷനെയും ധരിപ്പിച്ചെന്നും വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
,
കത്തിന്റെ പൂര്‍ണ്ണരൂപം-
ബഹുമാനപ്പെട്ട വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയുന്നതിന്…
ഞാന്‍ പൂമാല ഗവ: ട്രൈബല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പ്രഭാത ഭക്ഷണം ലഭിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ സ്‌കൂളില്‍ പ്രഭാത ഭക്ഷണം ലഭിക്കുന്നില്ല. അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതിന്റെ പണം ഭക്ഷണം നല്‍കുന്ന ചേച്ചിമാര്‍ക്ക് കിട്ടീട്ടില്ല എന്നാണ് പറഞ്ഞത്. ഞങ്ങളുടെയൊക്കെ വീട്ടില്‍ രാവിലത്തെ ഭക്ഷണം കിട്ടാറില്ല. സ്‌കൂളില്‍ നിന്ന് ലഭിക്കുന്നത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ആയതിനാല്‍ ചേച്ചിമാര്‍ക്ക് പണം നല്‍കി പ്രഭാത ഭക്ഷണം ഞങ്ങള്‍ക്ക് മുടക്കം കൂടാതെ ലഭിക്കാന്‍ പ്രിയപ്പെട്ട പ്രസിഡന്റിന്റെ സഹായവും ഇടപെടലും ഉണ്ടാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#students #brakefast #velliyamattom #moolamattom #news #updates #onlinemedia #nattuvarthakal