തൊടുപുഴ: സ്വന്തം പേരിൽ സ്വന്തമായി വിമാനം നിർമിച്ച് പറപ്പിച്ച ആദ്യത്തെ ഇന്ത്യ ക്കാരൻ എന്ന വിളിപ്പേരിന് അർഹനായ സജിയെത്തേടി സംസ്ഥാന ഭിന്നശേഷി പുര സ്കാരം. ജന്മനാ സംസാര-കേൾവി പരിമിതനായ ഇടുക്കി തട്ടക്കുഴ സ്വദേശി സജി തോ മസ് പത്തുവർഷം മുമ്പാണ് സ്വന്തമായി വിമാനം നിർമിച്ച് പറത്തിയത്. വിമാനമടക്കം സജിയുടെ പ്രവർത്തന മേഖലയിലെ മികവുകളാണ് പുരസ്‌കാരത്തിലേക്ക് നയിച്ചത്.
കുട്ടിക്കാലത്ത് കണ്ട ഹെലികോപ്റ്ററാണ് സജിയുടെ ജീവിതം മാറ്റിമറിച്ചത്. റബർ തോ ട്ടങ്ങളിൽ മരുന്നുതളിക്കാൻ വന്നതായിരുന്നു അത്. ടെലിവിഷൻ അറ്റകുറ്റപ്പണി നടത്തി ഉപജീവനം നടത്തുന്നതിനൊപ്പം തൻ്റെ ആഗ്രഹ സാക്ഷാത്കാരത്തിനുള്ള സമ്പാദ്യ വും സ്വരുക്കൂട്ടി. അങ്ങനെയിരിക്കെ സജി നാടുവിട്ടു.
മുംബൈയിലേക്കായിരുന്നു ആ യാത്ര. ഒരിക്കൽ പരിചയപ്പെട്ട വൈമാനികരുടെ വിലാ സം മാത്രമായിരുന്നു കൈയിൽ. അന്ന് റബർ തോട്ടത്തിൽവെച്ച് കണ്ട യുവാവ് തങ്ങ ളെത്തേടി വരുമെന്ന് വൈമാനികർ ഒരിക്കലും കരുതിയില്ല. സജിയെ അവർ മുംബൈയി ലെ വിമാന കമ്പനികളിലൊക്കെ കൊണ്ടുപോയി. വിമാനത്തെ സംബന്ധിച്ച പുസ്തക ങ്ങളും യന്ത്രഭാഗങ്ങളും വാങ്ങാൻ പലരും സഹായിച്ചു. അങ്ങനെ സ്വപ്നങ്ങൾക്ക് ചിറ ക് മുളപ്പിച്ച് സജി നാട്ടിൽ തിരിച്ചെത്തി.
പിന്നീട് വിമാന നിർമാണ നാളുകൾ. ഊണും ഉറക്കമില്ലാത്ത രാപ്പകലുകൾ. എന്നാൽ, നിർമാണം പൂർത്തിയാക്കാൻ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് വിങ് കമാൻഡർ എസ്.കെ.ജെ. നായരെ പരിചയപ്പെടുന്നത്. സജിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് അറിഞ്ഞ പ്പോൾ അദ്ദേഹത്തിനും ആവേശമായി.
ഏഴുവർഷം പരിശ്രമിച്ചാണ് സജി വിമാനം നിർമിച്ചത്. 2014 ഏപ്രിൽ 10ന് എയർഫോഴ് സിലെ റിട്ട. വിങ് കമാൻഡർ എസ്.കെ.ജെ. നായർ തമിഴ്‌നാട്ടിലെ തിരുനെൽവേലിക്കടു ത്തുള്ള അംബാസമുദ്രത്തിൽ സജിയെയുമിരുത്തി വിമാനം പറപ്പിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#sajithomas #today #news #updates #nattuvarthakal
