കുടയത്തൂർ: നിയമം പാലിക്കേണ്ടവർ തന്നെ അത് ലംഘിച്ചാൽ പിന്നെ മറ്റുള്ളവരുടെ കാര്യത്തി ൽ എങ്ങനെ നടപടി സ്വീകരിക്കാനാകും എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒഴിവ് സമയം ആ സ്വദിക്കാനായി അനവധി സഞ്ചാരികൾ എത്തുന്ന കുടയത്തൂർ പാർക്കിൽ മാലിന്യമല തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അറക്കുളം പഞ്ചായത്ത്. ഹരിത കർമ സേനക്ക് താൽക്കാലികമായി മാലിന്യം സൂക്ഷിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫിലും ചുറ്റിലുമാണ് മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നത്.മാസങ്ങൾക്ക് മുമ്പ് തന്നെ എം.സി.എഫ് നിറഞ്ഞെങ്കിലും അത് നീക്കം ചെയ്തില്ല. മാത്രമല്ല വീണ്ടും വീണ്ടും അവിടെ മാലിന്യം കൊണ്ട് വന്ന് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. വലിയ ഒരു ലോറിയിൽ കയറ്റാൻ പറ്റുന്നത്ര മാലിന്യം ഇപ്പോൾ മലങ്കര ജലാശയ തീരത്തെ കുടയത്തൂർ പാർക്കിൽ ഉണ്ട്. മഴ പെയ്താൽ ഇതു മുഴുവൻ സമീപത്തെ മലങ്കര ജലാശയത്തിൽ ഒഴുകിയെത്തും. ഇത് പൊതു ജനമാണ് ചെയ്യുന്നതെങ്കിൽ 10000 മുതൽ 50000 രൂപ വരെ പിഴ പഞ്ചായത്തിൽ നിന്ന് ഉറപ്പാണ്.മാലിന്യം വലിച്ചെറിയരുത്; ശിക്ഷാർഹ’മെന്ന് പാർക്കിൽ അറക്കുളം ഗ്രാമപഞ്ചായത്ത് സ്ഥാപി ച്ചിരിക്കുന്ന പരസ്യത്തിൽ പറയുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്നും മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ താഴെ കാണുന്ന നമ്പരിലേക്ക് ഫോട്ടോ ഉൾപ്പെടെ വാട്‌സ് അപ്പ് ചെയ്യുക എന്നുമാണ് ബോർഡ്. Qബോർഡിൽ അറക്കുളം ഗ്രാമപഞ്ചായത്ത സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ട്‌ടർ അറക്കുളം, എസ്.എച്ച്.ഒ കുളമാവ് എന്നിവരുടെ ഫോൺ നമ്പരും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ പഞ്ചായത്ത് തന്നെ ഇത്തരം പ്രവർത്തി ചെയ്താൽ ആര് നടപടി സ്വീകരിക്കും അറക്കുളം പഞ്ചായത്തിന് പുറമെ ഇടുക്കി ബ്ലോക്ക് പഞ്ചായത്തും സുചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അതിലും മാലിന്യ നിക്ഷേപത്തിന് എതിരെ നിർദ്ദേശം ഉണ്ട്. എന്നാലിത് അധികൃതർ തന്നെ പാലിക്കുന്നില്ലെന്ന് മാത്രം
.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#kanjar #kudayathoor #waste #dumbing #today #news #updates #nattuvarthakal