ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടാന പടയപ്പയുടെ പരാക്രമം. സൈലന്റ് വാലി എസ്റ്റേറ്റ് രണ്ടാംഡിവിഷനിലെ നിരവധിപേരുടെ പുരയിടങ്ങളിൽ നാശനഷ്ടമുണ്ടാക്കി. 10 ദിവസത്തിലേറെയായി ചെണ്ടുവര, കുണ്ടള എന്നിവിടങ്ങളിൽ ചുറ്റിത്തിരിഞ്ഞശേഷം കഴിഞ്ഞദിവസമാണ് സൈലൻ്റ് വാലി എസ്റ്റേറ്റിൽ എത്തിയത്. ഇവിടെ താമസിക്കുന്ന ഭാസ്‌കൻ എന്നയാളുടെ പച്ചക്കൃഷി നാമാവശേഷമാക്കി. വായ്‌പയെടുത്ത് ഇദ്ദേഹം കൃഷിചെയ്ത ക്യാരറ്റും 2500ലേറെ ചുവട് കാബേജും കാട്ടുകൊമ്പൻ ചവിട്ടിനശിപ്പിച്ചു. വിളവെടുപ്പിനുശേഷം പണം നൽകാമെന്ന വ്യവസ്ഥയിലാണ് കർഷകൻ വായ്‌പയെടുത്തത്. പുലർച്ചെ മൂന്നോടെ എത്തിയ പടയപ്പ അഞ്ചുമണിക്കൂറോളം ജനവാസ മേഖലകളിൽ നിലയുറപ്പിച്ചു. കാട്ടാനശല്യം തടയാൻ വനപാലകർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1