എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന “മനോരഥങ്ങൾ ” എന്ന ആന്തോളജി സിനിമയുടെ ട്രൈയ്ലര്‍ ലോഞ്ച് നടക്കുന്ന വേദിയിൽ ആണ് സംഭവം അരങ്ങേറുന്നത് .അവിടെ കൂടിയ വിശിഷ്ടാതിഥികളെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി സംഗീത സംവിധായകന്‍ രമേശ് നാരായണന് മെമെന്റോ കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു.ചുണ്ടില്‍ ഒരു പുഞ്ചിരിയും കയ്യില്‍ മെമെന്റോയുമായി തനിക്ക് കിട്ടിയ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ സന്തോഷത്തോടെ ആസിഫ് അലി അദ്ദേഹത്തിന്‍റെ അടുത്തേക്ക് വരുന്നു…മുഖത്ത് വലിയ ഭാവ വ്യത്യസമൊന്നുമില്ലാതെ രമേശ് നാരായണന്‍ അത് വാങ്ങിക്കുന്നു. പിന്നീടാണ് അയാളുടെ ഉള്ളിലെ ദുശ്ശിച്ച ഈഗോ ഉണരുന്നത്.എനിക്ക് ഇത് തരാനുള്ള യോഗ്യതയൊന്നും നിനക്കില്ല എന്ന മട്ടില്‍ ആസിഫ് അലിയെ അവിടെ നിര്‍ത്തിക്കൊണ്ട് തന്നെ സംവിധായകന്‍ ജയരാജിനനെ വിളിച്ച് ആ മെമെന്റോ ജയരാജിന് കൊടുക്കുന്നുഎന്നിട്ട് ‘എനിക്ക് മെമെന്റോ തരാന്‍ യോഗ്യരായ ജയരാജിനെ പോലുള്ളവരുണ്ടെന്ന മട്ടില്‍ സദസിനെ കാണിച്ച് ജയരാജന്റെ കൈയ്യിൽ നിന്ന് മെമെന്റോ വാങ്ങിക്കുന്നു..അത് കണ്ടുകൊണ്ടിരിക്കുന്ന ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ അസ്വസ്ഥാരാവുന്നുണ്ട്. പക്ഷെ അപ്പഴും ആസിഫ് അലിയുടെ ചുണ്ടില്‍ ചുണ്ടില്‍ ആ ചിരിയുണ്ടായിരുന്നു🙂🙂അവിടെ കൂടിയ ആളുകള്‍ക്ക് മുന്നില്‍ താന്‍ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദര്‍ഭത്തെ ഏറ്റവും പോസിറ്റീവ് ആയ മനസ്സോടെ ഉള്‍ക്കൊണ്ട ഒരു മനുഷ്യന്‍റെ ചിരി😊😊😊🥰
ആസിഫ് അലിയെ പൊതുവേദിയിൽ വെച്ച് പരസ്യമായി അപമാനിച്ചു രമേശ് നാരായൺ
