വണ്ണപ്പുറം : വേസ്റ്റ് മാനേജ്മെൻ്റ് ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വണ്ണപ്പുറത്തും പരിസരങ്ങളിലും പരിശോധന നടത്തി. മാലിന്യം കൃത്യമായി സംസ്‌കരിക്കാത്ത ഏഴു പേർക്കെതിരെ പതിനായിരം രൂപ വീതം പിഴ ചുമത്തി. തുക അടിയന്തിരമായി ഇവരിൽ നിന്നും ഈടാക്കാൻ ആവശ്യപെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. വഴിയോരത്ത് മാലിന്യം തള്ളിയ വ്യക്തികൾക്കും പൊതു ഓടയിലേയ്ക്ക് മലിനജലം ഒഴുക്കിയ ഹോട്ടലിനും പിഴയീടാക്കാൻ നിർദ്ദേശത്തിലുണ്ട്. വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാർഡ് കമ്പകക്കാനം വഴിയോരത്ത് ഗാർഹിക മാലിന്യവും ആശുപത്രിയി മാലിന്യവും തള്ളിയതിന് തൃപ്പൂണിത്തുറ സ്വദേശി വെനീഷ് മേനപ്പാട്ട്, മരട് സ്വദേശി കട്ടിത്തറ കെ.ജെ ജോസഫ്, അജൈവ മാലിന്യങ്ങൾ സ്വകാര്യപുരയിടത്തിൽ കൂട്ടിയിട്ടതിന് വണ്ണപ്പുറം സ്വദേശി നിസാ നാസാർ, മലിന ജല ടാങ്ക് നിറഞ്ഞൊഴുകി പരിസരം മലിനപ്പെടുത്തിയതിന് വണ്ണപ്പുറം ബ്രദേഴ്സ്ഹോട്ടൽ ഉടമ, കെട്ടിട വളപ്പിലിട്ട് പ്ലാസ്റ്റിക്ക് കത്തിച്ചതിന് കാക്കാട്ട് മാക്കാർ, പൊതുമരാമത്ത് വകുപ്പ് ഓടയിലേയ്ക്ക് വീട്ടിൽ നിന്നും കടയിൽ നിന്നുമുള്ള മലിന ജലംഒഴുക്കിയതിന് കാളിയാർ സ്വദേശി കൊച്ചുവീട്ടിൽ സുധീർ, കാളിയാർ ബിസ്മി ഹോട്ടൽ ഉടമ എന്നിവരിൽ നിന്നും പതിനായിരം രൂപാ വീതം പിഴയീടക്കാനാണ് കത്ത് നൽകിയത്. എൻഫോഴ്സസ്മെന്റ് സ്ക്വാഡ് ലീഡർ അനിൽ കുമാർ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #vannappuram #parisaramalineekaranam
അശാസ്ത്രീയ മാലിന്യ സംസ്കരണവും പരിസരം മലിനീകരിക്കലും ; ഏഴ് പേരിൽ നിന്നായി 70000 രൂപാ പിഴയീടാക്കി
